Saturday, September 14, 2013

സമര്പ്പണം .........ഋഷി രാജ് സിംഗ് സാറിനു...........

ബസ്‌ അപകടത്തിൽ മരിച്ചവര്ക്ക് ഇൻഷുരൻസും കിട്ടില്ല പോലും
.......ഇതൊക്കെ നമ്മുടെ മോട്ടോർ വാഹന വകുപ്പിന് ഒഴിവാക്കാൻ പറ്റാവുന്ന പ്രശ്നങ്ങൾ അല്ലെ?...........ആദ്യം പെര്മിറ്റ് അനുവദിക്കുമ്പോൾ റണ്ണിംഗ് ടൈം കൂട്ടണം.....പെർമിറ്റുകൾ അഥവാ ബസ്സുകളുടെ എണ്ണം നിയന്ത്രിക്കണം......മണിക്കൂറിൽ പത്തിൽ അധികം ബസ്സുകൾ ഓടുന്ന റൂട്ടുകളിൽ നിര്ബന്ധമായും സ്പീഡ് ഗവർണ്ണർ ഫിറ്റാക്കണം....കൂടാതെ പുറത്തു നിന്നും കാണുന്ന വിധം സ്പീഡ് ഡിസ്പ്ലേ ചെയ്തു കാണിക്കുന്ന ഡിസ്പ്ലേ സ്ക്രീൻ ഉണ്ടാകണം(മംഗലാപുരം ബസ്സുകളിൽ ഉള്ള റൂട്ട് ഡിസ്പ്ലേ ബോർഡ്‌ പോലെ)അതിൽ തന്നെ ബസ്‌ ആ സമയം ഓടിക്കുന്ന ആളുടെ പേരും ഡ്രൈവിംഗ് ലൈസൻസ് നമ്പരും കാണിക്കണം... ബസ്സുകളുടെ പുറത്തു ഇൻഷുരൻസിന്റെ കാലാവധി 10 മീറ്റർ ദൂരത്തു നിന്ന് സാധാരണ കാഴ്ച ഉള്ള ആള്ക്ക് വായിക്കാൻ പറ്റുന്ന രീതിയിൽ എഴുതണം....ബസ്സുകളിൽ ഘടിപ്പിക്കുന്ന ഹോര്ണ്‍ RTO  ഓഫീസില നിന്നും പരിശോധനക്ക് ശേഷം സര്ടിഫിക്കറ്റ് ലഭിക്കുന്ന തരത്തില ആകണം.......ഇതൊക്കെ പറയുമ്പോ ചിലവാൻമറ പറയും ഇതൊക്കെ ബസ്സുകളിൽ മാത്രം ആക്കുന്നതെന്തിനന്നു.....ആദ്യം സാധാരണക്കാര കയറുന്ന പബ്ലിക്‌ വാഹനഗൽ നേരെ ആകട്ടെ...തന്റെതല്ലാത്ത കാരണത്താൽ ആര്ക്കും ജീവനും സ്വപ്നങ്ങളും നഷ്ടപ്പെടരുത്......ഋഷിരാജ് സിംഗ് സാറിനു ഇപ്പോഴത്തെ ബസ്സുകാരുടെ തോന്യ്വാസങ്ങൾ അവസാനിപ്പിക്കുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ അവസരം കൊടുക്കുമോ ആവോ ?